.
കോട്ടയം ജില്ലയിൽ മുക്കൂട്ടുതറ വന്തിയിൽ വീട്ടിൽ ജോർജ്കുട്ടിക്ക് പത്തു കൊല്ലം മുമ്പ് ഒരു ഉൾവിളി ഉണ്ടായി. റബറിനെ മാത്രം നമ്പാതെ വേറെ എന്തെങ്കിലും കൂടെ ചെയ്യുക. ആലോചനയായി ഭാര്യ അംഗൻവാടി ടീച്ചർ ആയ ജോളിയും മൂത്തമകൻ സിറിലും ഇളയമകൻ , ഷിന്റോയും , മകൾ അനിറ്റയും ചേർന്ന കൂടിയാലോചന. ഇറച്ചിക്കോഴി വളർത്തിയാലോ . എല്ലാവര്ക്കും സമ്മതം കരാറടിസ്ഥാനത്തിൽ വളർത്താമെന്നു തീരുമാനിച്ചു .
കോഴിക്കുഞ്ഞും ,തീറ്റയും ഫ്രീ ആയി കമ്പനി തരും . ന്യായമായ പ്രതിഫലവും.
ഒരു റബ്ബർ പോലും വെട്ടാതെ റബ്ബർന്റെ ഇടയിൽ 2000 കോഴികളെ വളർത്താവുന്ന ഷെഡ് ഉണ്ടാക്കി. കോഴി വളർത്തൽ തുടങ്ങി. കൊള്ളാമെന്ന് തോന്നി .
ഓരോ വർഷവും കോഴികളെ കൂട്ടിക്കൂട്ടി അഞ്ചുവർഷം കൊണ്ട് അയ്യായിരം കോഴികളെ കരാറടിസ്ഥാനത്തിൽ വളർത്തുന്ന അവസ്ഥയിലെത്തി.
ജോര്ജുകുട്ടിയും മകൻ സിറിലും കുട്ടിയാൽ കൂടാത്ത അവസ്ഥ.
വിഷ്വൽ കമ്മ്യൂണിക്കേഷൻ പിജി കാരൻ ഷിന്റോ TCS ൽ ജോലികിട്ടി ബാംഗ്ലൂരാണ് .
അവനെ തിരിച്ചു വിളിച്ചാലോ ? ആലോചനയായി .അവസാനം അവർ തീരുമാനത്തിലെത്തി .അവൻ തിരിച്ചു വരട്ടെ .കോഴിവളർത്തൽ തന്നെ നമുക്ക് കോൺസൻട്രേറ്റ് ചെയ്യുക .
ഇരുപത്തിരണ്ടാമത്തെ വയസിൽ ജോലി രാജി വച്ച് ഷിന്റോ നാട്ടിലെത്തി നാട്ടിലെത്തി.
അഞ്ചുകൊല്ലത്തെ കരാർ കൃഷികൊണ്ട് ഇറച്ചി കോഴി വളർത്തൽ സകല അടിയും കളിയും പഠിച്ചു .അതിന്റെ ധൈര്യത്തിൽ ഒരു ആലോചന .
"കരാർ വിട്ട് സ്വന്തമായി വളർത്തിയാലോ ? "മക്കൾ .
പക്ഷേ ജോർജുകുട്ടിക്ക് അതിനോട് യോജിപ്പില്ലായിരുന്നു .
"നമുക്ക് എന്തായാലും സ്വന്തമായി തുടങ്ങാം പക്ഷേ കരാർ അടിസ്ഥാനത്തിൽ ഉള്ള കോഴിവളർത്തൽ നിർത്തണ്ട .റിസ്ക് വേണ്ട" . അത് എല്ലാവര്ക്കും സമ്മതമായി .
അവർ സ്വന്തമായി വളർത്തിത്തുടങ്ങി ആദ്യം 1000. ഓരോ വർഷവും കൂട്ടി കൂട്ടി ഇപ്പോൾ സ്വന്തമായി അയ്യായിരം കോഴികളും കരാറടിസ്ഥാനത്തിൽ 5000. അകെ പതിനായിരം .
ഇതിനോടൊപ്പം തന്നെ അവർ മറ്റൊരു കാര്യവും ചെയ്തു മറ്റു ഫാമുകളിൽ നിന്ന് കോഴികളെ എടുത്ത് കടകളിൽ കൊടുക്കുന്ന ഒരു സംരംഭം തുടങ്ങി.
ഷെഡുകൾ എട്ടു പത്തെണ്ണം പണിതതോടെ ഷെഡ് നിർമ്മാണത്തിൽ ആശാന്മാരായി .
ഈ മേഖലയിലേക്ക് ഇറങ്ങണമെന്ന് താൽപര്യമുണ്ടെങ്കിലും കൂട് നിർമ്മാണം ആണ് പലരെയും പിന്നോട്ട് വലിച്ചിരുന്നത്.ഷെഡ് നിർമ്മിച്ച് നല്കാമോയെന്ന ആവശ്യം പല കോണുകളിൽ നിന്നും വന്നു . അതും ഏറ്റെടുത്തു .
കോഴികൾക്ക് ആവശ്യമുള്ള പാത്രങ്ങളും , brooder ഉം മറ്റും വിതരണം ചെയ്യുന്ന ഏജൻസിയും തുടങ്ങാൻ പദ്ധതിയുണ്ട് .
ഇതിനിടയിൽ പരാതിയും , കേസും , കൂട്ടവും ഒക്കെ ഉണ്ടായി .
കൃത്യമായി ലൈസൻസ് ചട്ടങ്ങൾ പാലിച്ചു ലൈസെൻസ് എടുത്തിരുന്നതിനാൽ അനുകൂല വിധി ഉണ്ടായി .
പരാതിക്കാരുടെ പിണക്കമൊക്കെ മാറി . ഇപ്പോൾ നല്ല സൗഹാർദ്ദത്തിലാണ് .
പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി വിജയിച്ച ജോർജുകുട്ടി കുടുംബത്തിന് കൊടുക്കാം ഒരു Big സല്യൂട്ട് .
കടപ്പാട് : ഡോ മരിയ ലിസ മാത്യു
Post a Comment